Image

വഴിയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം (പകല്‍ക്കിനാവ് 182: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 10 January, 2020
വഴിയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം (പകല്‍ക്കിനാവ് 182:   ജോര്‍ജ് തുമ്പയില്‍ )
ജീവിതത്തില്‍ ഒഴിച്ചു കൂട്ടാനാവില്ലെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ വലിയൊരു വില്ലനായി മാറുകയാണ് ലോകത്തില്‍. ഇതുമൂലം സംഭവിക്കുന്ന മരണങ്ങളും പരുക്കുകളും വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഈ നിലയ്ക്കുള്ള മരണനിരക്ക് വന്‍തോതിലാണ് വര്‍ദ്ധിച്ചതെന്നു വാഷിങ്ടണ്‍ പോസ്റ്റ് വിശദീകരിക്കുന്നു. പലരുടെയും തലയ്ക്കും കഴുത്തിനുമാണ് അപകടത്തില്‍ കൂടുതലായി പ്രശ്‌നങ്ങള്‍ കണ്ടെത്തിയതത്രേ. മിക്ക കേസുകളും ഗുരുതരമായിരുന്നില്ല, എന്നാല്‍ ചിലത് മുഖത്തെ മുറിവുകളും തലച്ചോറിനുണ്ടായ പരിക്കുകളും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഇത്രയുംകാലം വാഹനമോടിക്കുമ്പോള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ആശങ്ക. ഇപ്പോഴത് നടന്നു കൊണ്ടിരിക്കുമ്പോള്‍ വരാവുന്ന ആപത്തുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നടുങ്ങിപ്പോവുന്നു.

ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറിയുമായി ബന്ധപ്പെട്ട ആരോഗ്യപഠനമാണ് ശരീരത്തിന്റെ ഈ ഭാഗങ്ങളില്‍ പരിക്കേറ്റതില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാക്കിയത്. എല്ലാത്തരം അപകടങ്ങള്‍ക്കും കാരണം 'അശ്രദ്ധമായ നടത്തം' കൊണ്ടാണെന്നു വ്യക്തമായി. സ്മാര്‍ട്ട്‌ഫോണുകളില്‍ കുത്തിക്കൊണ്ടാണ് ഇന്നു തിരക്കേറിയ റോഡുകളിലൂടെ പോലും കാല്‍നടയാത്രക്കാര്‍ നടക്കുന്നത്. വാഹനമോടിക്കുന്നവരുടെ കാര്യം പറയാനുമില്ല. ഇതെല്ലാം നിയമാനുസൃതമായി നിരോധിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുകയാണ്. ശസ്ത്രക്രിയാ വിദഗ്ധനും ആരോഗ്യസംബന്ധമായ രചയിതാവുമായ ഡോ. ബോറിസ് പാസ്‌കോവര്‍, താടിയെല്ലുകളോ മുഖത്തെ മുറിവുകളോ ഉള്ള രോഗികളെ കണ്ടതിനുശേഷം സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചു തുടങ്ങിയപ്പോഴാണ് ഈ കണക്കുകള്‍ കണ്ടെത്തിയത്. പലരും അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ തുറിച്ചുനോക്കി കൊണ്ടു നടക്കുമ്പോഴും അവരുടെ ചുറ്റുപാടുകളില്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും വീണുപോയതായിരുന്നുവത്രേ. ഈ നിരക്ക് ഇനിയും വര്‍ദ്ധിക്കാനാണു സാധ്യത. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണുകള്‍ രണ്ടെണ്ണം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ട്. ആ നിലയ്ക്ക് അപകടങ്ങള്‍ കുറയുകയല്ല, കൂടുകയാണ് വരും കാലങ്ങളില്‍ സംഭവിക്കാനിരിക്കുന്നതെന്നും ആരോഗ്യലോകം മുന്നറിയിപ്പു നല്‍കുന്നു. ന്യൂജേഴ്‌സി റട്‌ജേഴ്‌സ് മെഡിക്കല്‍ സ്‌കൂളിലെ ഒട്ടോളറിംഗോളജി, തല, കഴുത്ത് ശസ്ത്രക്രിയ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പാസ്‌കോവര്‍ പ്രതികരിച്ചത് ഇങ്ങനെ, 'സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്തരമൊരു ജീവിതരീതിയില്‍ ഇത്തരം അപകടങ്ങള്‍ മുന്നില്‍ പതുങ്ങിയിരിപ്പുണ്ടെന്ന് ആരുമോര്‍ക്കുന്നില്ല. ജീവനേക്കാളും ഭീതികരമാണ് ജീവച്ഛവമായി കിടക്കേണ്ടി വരുന്ന അവസ്ഥ. ഞങ്ങളിത് നിത്യേന ഇപ്പോള്‍ കാണുന്നു. ഇനിയുള്ള കാലത്ത് അത് വര്‍ദ്ധിക്കാനുമാണ് സാധ്യത. ജാഗ്രത പുലര്‍ത്തുക മാത്രമാണ് രക്ഷ.'
നൂറോളം യുഎസ് ആശുപത്രികളിലെ അടിയന്തിര രക്ഷാകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ഡേറ്റാബേസായ നാഷണല്‍ ഇലക്ട്രോണിക് ഇന്‍ജുറി നിരീക്ഷണ സംവിധാനത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്നതില്‍ കൂടുതലും തലയ്ക്കും കഴുത്തിനും സെല്‍ഫോണുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൊണ്ടാണെന്നു പഠനം കണ്ടെത്തി. 1998 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ 2,501 രോഗികളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സഹായം തേടിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ദേശീയ ശരാശരി പരിശോധിച്ചപ്പോള്‍ കണ്ടത്, കേസുകളുടെ എണ്ണം 76,000 ത്തിലധികമാണെന്നാണ്. ഇത് ഞെട്ടിപ്പിക്കുന്നതു തന്നെയാണ്. സെല്‍ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തലയ്ക്കും കഴുത്തിനും പരിക്കുകള്‍ 2007 ല്‍ (ആദ്യത്തെ ഐഫോണ്‍ പുറത്തിറങ്ങിയ വര്‍ഷം) നിരക്ക് കുത്തനെ വര്‍ദ്ധിക്കാന്‍ തുടങ്ങുന്നതുവരെ താരതമ്യേന ഇത് വളരെ അപൂര്‍വമായിരുന്നു. 13 നും 29 നും ഇടയില്‍ പ്രായമുള്ള സെല്‍ഫോണ്‍ ഉപയോക്താക്കള്‍ ഏകദേശം 40 ശതമാനം ഇത്തരത്തില്‍ അമേരിക്കയില്‍ രോഗികളാണ്. ശ്രദ്ധ വ്യതിചലിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകളില്‍ ഭൂരിഭാഗവും ഈ പ്രായത്തിലുള്ളവരിലാണ്. കേസുകളില്‍ മൂന്നിലൊന്ന് തലയില്‍ ഉള്‍പ്പെടുന്നു; മറ്റൊരു മൂന്നിലൊന്ന് കണ്‍പോളകള്‍, കണ്‍തടം, മൂക്ക് എന്നിവ ഉള്‍പ്പെടെ മുഖത്തെ ബാധിച്ചു; ഏകദേശം 12 ശതമാനം പേര്‍ കഴുത്തില്‍ ഉള്‍പ്പെടുന്നു.

ആളുകള്‍ അവരുടെ ഫോണുകളിലേക്കു നോക്കുമ്പോഴും അവരുടെ ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും സംഭവിക്കുന്ന അപകടകരമായ വീഴ്ച മൂലമാണ് പല പരുക്കുകളും സംഭവിച്ചത്. നടക്കുമ്പോള്‍ സന്ദേശം അയയ്ക്കുന്നത് പോലെയുള്ള അപകടങ്ങളായിരുന്നു ഏറെയും. ഇത്തരത്തില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ നേരിട്ട് പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, മാതാപിതാക്കളുടെ കൈയിലുള്ള ഒരു ഫോണ്‍ അബദ്ധവശാല്‍ തട്ടുക, ഫോണില്‍ ഒരു ഗെയിം കളിക്കുമ്പോള്‍ അത് വഴുതിപ്പോയി മുഖത്ത് അടിക്കുകയും മൂക്ക് പൊട്ടുകയും ചെയ്ത രോഗികളും ഉണ്ട്. മുഖത്തെ മുറിവുകളില്‍ നിന്നുള്ള പാടുകള്‍ ഉത്കണ്ഠയ്ക്കും ആത്മാഭിമാനത്തിനും കാരണമാകുമെന്ന് പഠനം പറയുന്നു.
ടെക്‌സ്റ്റിംഗിനും ഡ്രൈവിംഗിനും അതീതമായി സെല്‍ഫോണുകള്‍ വഴിതിരിച്ചുവിടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകതയുണ്ടെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. സ്വയം ബോധവാന്മാരായിരിക്കുക എന്നതു മാത്രമാണ് ഇതിനെ അതിജീവിക്കാനുള്ള ഒരു മാര്‍ഗം. നടക്കുമ്പോഴോ, അത്യാവശ്യം ഡ്രൈവ് ചെയ്യുമ്പോഴോ ഒരു സന്ദേശത്തിന് ഉത്തരം നല്‍കുക എന്നതു അത്യാവശ്യമാണെങ്കില്‍ കൊള്ളാം, പക്ഷേ നിങ്ങളുടെ ഫോണിലെ ലേഖനങ്ങള്‍ വായിക്കാന്‍ പാടില്ല എന്നതാണ് ഏറ്റവും അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്.
ഈ വര്‍ഷം ആദ്യം, ന്യൂയോര്‍ക്ക് നിയമനിര്‍മ്മാതാക്കള്‍ തെരുവ് മുറിച്ചുകടക്കുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രത്യേകിച്ചും, സെല്‍ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തലയ്ക്കും കഴുത്തിനും പരിക്കേറ്റ സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍. 13 മുതല്‍ 29 വയസ് പ്രായമുള്ള 2,501 പേര്‍ സെല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തലയ്ക്കും കഴുത്തിനും പരിക്കേറ്റു അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടതായി കണ്ടെത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സമാനമായ പരിക്കുകളുള്ള 76,043 പേരെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. സെല്‍ ഫോണ്‍ ഉപയോഗം, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ തടയുന്നതിനുള്ള പൊതുജനാരോഗ്യ തന്ത്രങ്ങള്‍ക്ക് തങ്ങളുടെ കണ്ടെത്തലുകള്‍ കാരണമാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. നമുക്കു അല്‍പ്പം ശ്രദ്ധിക്കാം. അതുമാത്രമാണ് ഈ വിപത്തിനെ മറികടക്കാനുള്ള മാര്‍ഗ്ഗം. ഫോണ്‍ ഉപേക്ഷിക്കാന്‍ പറ്റാത്ത ലോകത്ത്, അപകടത്തില്‍ നിന്നും മാറി നില്‍ക്കുക മാത്രമാണ് ഏകരക്ഷ.

വഴിയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം (പകല്‍ക്കിനാവ് 182:   ജോര്‍ജ് തുമ്പയില്‍ ) 	വഴിയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം (പകല്‍ക്കിനാവ് 182:   ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക