Image

നരേന്ദ്ര മോദി, ഇന്ത്യയുടെ ദീപസ്തംഭം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 08 January, 2022
നരേന്ദ്ര മോദി,  ഇന്ത്യയുടെ  ദീപസ്തംഭം (ലേഖനം: സാം നിലമ്പള്ളില്‍)

ലോകരാജ്യങ്ങള്‍ ആദരവോടെ നോക്കിക്കാണുന്ന ഇന്‍ഡ്യന്‍ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാമാണന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. വിരോധികളും അദ്ദേഹത്തെ വെറുക്കുന്നവരും, പ്രത്യേകിച്ച് കേരളത്തില്‍, ഉണ്ടെങ്കിലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കുചിതത്തമില്ലാതെ ചിന്തിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ മഹത്വം മനനസിലാകും. രാജ്യത്തെ നേര്‍വഴിക്ക് നയിക്കുന്ന ഏതൊരാളും ജനങ്ങളുടെ ബഹുമാനം അര്‍ഘിക്കുന്നവനാണ്. 

സ്വാതന്ത്യംകിട്ടി അറുപതുവര്‍ത്തോളം രാജ്യംഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒന്നൊന്നായി തിരുത്തിക്കൊണ്ടാണ് മോദി മുന്‍പോട്ടുപോകുന്നത്. ആദ്യ പ്രധാനമന്ത്രി നെഹ്‌റു മുതല്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍വരെയുള്ള  എല്ലാകോണ്‍ഗ്രസ്സുകാരും സ്വന്തംമൂക്കിനപ്പുറത്തേക്ക് കാണാന്‍ കഴിവില്ലാത്തവരായിരിന്നു. ഇവര്‍ക്ക് ദീര്‍ഘവീക്ഷണം ഇല്ലാതിരുന്നതാണ് രാജ്യത്തിന്റെ ദുര്‍ഗതിക്ക് കാരണമായത്. രാജ്യം പടുകുഴിയിലേക്ക് വീഴാതെ തടഞ്ഞുനിറുത്തിയത് നരസിംഹറാവുവും മന്‍മോഹന്‍ സിംഗും രാജ്യഭാരം ഏറ്റെടുത്തപ്പോള്‍ മുതലാണ്. പക്ഷേ, മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാംടേം പരിപൂര്‍ണ്ണ പരാജയമായിരുന്നു. ഘടകകക്ഷികളുടെ അഴിമതി നിയന്ത്രിക്കാന്‍ പാവം സിങ്ങിന് സാധിച്ചില്ല. എന്നാല്‍ അവര്‍ തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് ധീരമായി മുന്‍പോട്ടുപോകാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

ആദ്യടേമില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നത് ഉദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ മോദി സര്‍ക്കാരിന് സാധിക്കുമായിരുന്നില്ല. രാഷ്ട്രീയതിമിരം ബാധിച്ച പ്രതിപക്ഷങ്ങളുടെ നിസ്സകരണംമൂലം ലോക്‌സഭ പാസ്സാക്കിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാകാതെപോയി. രണ്ടുസഭകളിലും വ്യക്തമായ ഭൂരിപക്ഷം കൈവരിച്ചതുകൊണ്ട് പ്രതിപക്ഷങ്ങളുടെ തടസങ്ങള്‍ തരണംചെയ്ത് മുന്‍പോട്ടുപോകാന്‍ സര്‍ക്കാരിനിപ്പോള്‍ സാധിക്കുന്നുണ്ട്. 

പൗരത്വ ഭേദഗതിബില്ലിനെയും കാര്‍ഷിക പരിഷ്‌കരണബില്ലിനെയും കോണ്‍ഗ്രസ്സ് ഉള്‍പ്പെട്ട പ്രതിപക്ഷം നഖശിഖാന്തം എതിര്‍ത്തെങ്കിലും അതിനെയെല്ലാം അവഗണിച്ച് മുന്‍പോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.. കാര്‍ക്ഷിക പരിഷ്‌കരണ ബില്‍ പിന്നീട് മരവിപ്പിച്ചെങ്കിലും രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ട ഒന്നായിരുന്നു അതെന്ന് ബില്ലിനെപഠിച്ച രാഷ്ടീയമില്ലാത്ത വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ട്. പഞ്ചാബില്‍ മാത്രമാണ് ബില്ലിനോട് എതിര്‍പ്പുണ്ടായത്. അവിടുള്ള നിരക്ഷരരായ കര്‍ഷകര്‍ മണ്‍ഢി മാര്‍ക്കറ്റെന്ന ഇടനിലക്കാരായ മാഥിയയുടെയും ദീഗ്ഘവീക്ഷണമില്ലാത്ത രാഷ്ട്രീയകക്ഷികളുടെയും വലയില്‍വീണതുകൊണ്ടാണ് ബില്ലിനെ എതിര്‍ത്തതും സമരംചെയ്തതും. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ രാഷ്ട്രീയ അസ്വസ്ഥത മുതലെടുക്കാന്‍ കഴുകനെപ്പോലെ നോക്കിയിരിക്കുന്ന പാകിസ്ഥാനെയും ചൈനയെയും നിരാശപ്പെടുത്തിക്കൊണ്ടാണ് ബില്‍ മരവിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.. കര്‍ഷക സമരത്തെ പിന്‍താങ്ങി സംസാരിച്ച കനേഡിയന്‍ പ്രധാനമന്ത്രിയുടെ വായട—പ്പിക്കാന്‍ മോദിക്ക് സാധിച്ചു..കാര്‍ക്ഷികബില്ലും അതിനെതിരായുള്ള പ്രക്ഷോഭങ്ങളുമെല്ലാം രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളാണെന്നും അതില്‍ കാനഡ പോലുള്ള വിദേശരാജ്യങ്ങള്‍ അഭിപ്രയം പറയേണ്ടന്നുമുള്ള പാഠം ജെയ്‌സണ്‍ ട്രൂഡോയെ പഠിപ്പിക്കാന്‍ മോദി വേണ്ടിവന്നു.. ഖാലിസ്ഥാന്‍ പ്രസ്ഥാനം ഇന്ന് ജീവിച്ചിരിക്കുന്നത് കാനഡയില്‍ മാത്രമാണ്. അകാലചരമമടഞ്ഞ ഖാലിസ്ഥാന്റെ എല്ലിന്‍കഷണങ്ങള്‍ മാത്രമേ രാജ്യത്തിന്ന് അവശേഷിക്കുന്നുുള്ളു.

മോദി സര്‍ക്കാരിന്റെ മറ്റൊരു പരിഷ്‌കാരമായ പൗരത്വഭേദഗതിബില്ലിനെ കോണ്‍ഗ്രസ്സും ഇടതുക്ഷകക്ഷികളും ചിലനപുംസക പാര്‍ട്ടികളും നഖശിഖാന്തം എതിര്‍ത്തെങ്കിലും അതൊന്നും വകവെയ്ക്കാതെ മുന്‍പോട്ടുപോകാ—നാണ് സര്‍ക്കാര്‍ തീരുമാനം.. പാകിസ്ഥാന്‍ ബംഗ്‌ളാദേശ് മുതലായ മുസ്‌ളീംരാജ്യങ്ങളില്‍ പീഡനവും അവഹേളനവും അനുഭവിക്കുന്ന ഹിന്ദുക്കളും ക്രസ്ത്യാനികളും സിക്കുകാരും പാര്‍സികളുമടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് ഇന്‍ഡ്യന്‍ പൗരുത്വം കൊടുക്കാനുള്ള തീരുമാനമാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍മുസ്‌ളീംങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷകക്ഷികളുടെയുംമറ്റും എതിര്‍പ്പിന് കാരണം. മുസ്‌ളീം രാജ്യങ്ങളില്‍ മുസ്‌ളീമുകള്‍ പീഡനം അനുഭവിക്കുന്നല്ല.  അവര്‍ക്കെന്തിന് ഇന്‍ഡ്യന്‍ പൗരുത്വം കൊടുക്കണമെന്നത് വിവേചനബുദ്ധിയുള്ളവരുടെ ചോദ്യം. മുസ്‌ളീങ്ങള്‍ അവരുടെ രാജ്യംവിട്ട് ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കില്ല. പിന്നെന്തിന് കോണ്‍ഗ്രസ്സ് അവരെയോര്‍ത്ത് മുതലക്കണ്ണീര്‍ പോഴിക്കുന്നു എന്ന് സാധാരണബുദ്ധിയുള്ളവര്‍ ചോദിച്ചേക്കാം. ഇന്‍ഡ്യയില്‍ ജീവിക്കുന്ന മുസ്‌ളീം സമുദായക്കാരുടെ പ്രീതി സമ്പാദിക്കാനും അങ്ങനെ അവരുടെവോട്ട് തങ്ങളുടെപെട്ടിയില്‍ വീഴ്ത്താനുനൃമുള്ള അടവാണ് അല്ലാതെ പാകിസ്ഥാനിലുള്ള മുസ്‌ളീംങ്ങളോടുള്ള പ്രേമംകാണ്ടല്ലെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. അങ്ങനെ മുസ്‌ളീം പ്രീണനനയം കൊണ്ടുനടന്ന കോണ്‍ഗ്രസ്സിന്റെഗതി ഇപ്പോളെന്തായി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ മുസ്‌ളീങ്ങളുടെ വോട്ട് നേടിയത് കേരളത്തില്‍നിന്നുമാത്രം. ആകെകിട്ടിയ അന്‍പത്തിനാല് സീറ്റുകളില്‍ കേരളത്തില്‍നിന്നുമാത്രം പത്തൊന്‍പത്. കേരളത്തിനുവെളി.യിലുള്ള മഹാരാജ്യത്തുനിന്ന് കിട്ടിയത് മുപ്പത്തഞ്ച്. ഒരുകാലത്ത് ലോക്‌സഭയില്‍ നാലില്‍മൂന്നും മൂന്നില്‍രണ്ടും ഭൂരിപക്ഷം ഉണ്ടായിരുന്നകക്ഷിയാണ് ഇങ്ങനെ ചുരുങ്ങിപ്പോയത്. കോണ്‍ഗ്രസ്സിന്റെ വികലമായ നയങ്ങളും മുസ്‌ളീം പ്രീണനവുമാണ് ഈയൊരവസ്ഥയിലെത്തിച്ചതെന്ന് മനസിലാക്കാനുള്ള വിവേകം ഉണ്ടായാല്‍ വിദൂരഭാവിയിലെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കാമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്താവുന്നതാണ്. സ്വന്തം തട്ടികമായ അമേഠിയില്‍ പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് അടിപതറുന്ന ദയനീയ കാഴ്ച്ചയും കാണാനിടയായി. 

മുത്തലാക്ക് തുടങ്ങിയ പ്രാകൃത മുസ്ലീംആചാരങ്ങള്‍ തുടരാന്‍ രാജ്യത്തെ മുസ്‌ളീംങ്ങളെ അനുവദിച്ചുകൊണ്ടുള്ള ബില്ല് പാര്‍ലമെന്റിില്‍ പാസ്സാക്കിയത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്നപ്പോളാണ്. ഇന്ദിരയുടെ ചിതാഭസ്മവുംകൊണ്ട് നാടുനീളെനടന്ന് സഹതാപതരംഗം സൃഷ്ട്ടിച്ച് പാര്‍ലമെന്റില്‍ നാലില്‍മൂന്ന് ഭൂരിപക്ഷം നേടിയെടുത്ത രാജീവ് ഗവണ്‍മെന്റാണ് അനീതിപരമായ മുത്തലാക്ക് ആചാരം സംരക്ഷിച്ച് മുസ്‌ളീം സ്ത്രീകളെ വഴിയാധാരമാക്കിയത്. അവരുടെ കണ്ണുനീര്‍ തുടക്കാന്‍ അവസാനം മോദിതന്നെ വേണ്ടിവന്നു. 

ഫോണില്‍ക്കൂടെയും കയ്യാലക്ക് മുകളിലൂടെയും വിളിച്ചുപറഞ്ഞ് ഭാര്യയെ മൊഴിചൊല്ലുന്ന കിരാതനയം സംരക്ഷിക്കുകയും അങ്ങനെ വഴിയാധാരമായി തീരുന്ന സ്ത്രീയുടെയും മക്കളുടെയും സംരക്ഷണച്ചുമതലയില്‍നിന്ന് മുസ്‌ളീംപുരുഷനെ മോചിപ്പിക്കുകയും ചെയ്യുന്ന നിയമം പാസ്സാക്കിയ കോണ്‍ഗ്രസ്സ് ഇനിയൊരിക്കലും അധികാരത്തില്‍ വരേണ്ടന്ന് ജനംതീരുമാനച്ചതില്‍ അത്ഭുതമില്ല.

അടുത്തതായി മോദിസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കന്ന പരിഷ്‌കാരം പെണ്‍കുട്ടിക—ളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് ഇരുപത്താന്നാക്കുക എന്നതാണ്. വിപ്‌ളവകരമായ തീരുമാനത്തെ എത്രവാഴ്ത്തിയാലും മതിയാകില്ല. ഇത് വളരെ  പണ്ടേ സ്വീകരിക്കണ്ടിയിരുന്ന ഒന്നായിരുന്നിത്. ജനസംഖ്യാവര്‍ദ്ധനവുകൊണ്ട് വീര്‍പ്പുമുട്ടുന്ന രാജ്യത്തിന് ആശ്വാസം പകരുന്ന നടപടിയാണിത്. ഒരുമതവിഭാഗം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. പതിമൂന്നും പതിന്നാലും വയസുള്ള പെണ്‍കുട്ടികളെ വിവാഹംകഴിപ്പിച്ച് പന്നി പ്രസവിക്കുന്നതുപോലെ എട്ടുംപത്തും കുട്ടികളെ ജനിപ്പിച്ച് രാജ്യത്തിന്റെ ഭാരംവര്‍ദ്ധിപ്പിക്കുന്ന ഇക്കൂട്ടര്‍ എതിര്‍ത്തില്ലെങ്കിലെ അത്ഭുതമുള്ളു. അവരുടെ ദുരുദ്ദേശം വ്യക്തമാണ്. ഹിന്ദുക്കളുടെയും മറ്റുമതവിഭാഗങ്ങളുടെയും ജനസംഖ്യ കുറയുമ്പോള്‍ തങ്ങളുടെ സംഖ്യവര്‍ധിപ്പിച്ച് രാജ്യഭരണം നേടിയെടുക്കാം. ബ്രിട്ടീഷുകാര്‍ വന്നതുകൊണ്ട് കൈവിട്ടുപോയ ഭരണം അങ്ങനെ വീണ്ടെടുക്കാം. ഇത് മനസിലാക്കിയാണ് മോദിയുടെ ബുദ്ധിപരമായ നീക്കം. പുരുഷന്മാരുടെ വിവാഹപ്രായം ഇരുപത്തഞ്ചാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

രാജ്യത്തിന്റെ ഭാവിയെപറ്റി ആകുലതയില്ലാത്ത പ്രതിപക്ഷം മോദിഗവണ്‍മെന്റെിന്റെ നല്ലതീരുമാനങ്ങളെ എതിര്‍ക്കാനുള്ള കാരണം മുസ്‌ളീംവോട്ട് പ്രതീക്ഷിച്ചാണ്. പട്ടികള്‍ കുരക്കട്ടെ, അതിനെ അവഗണിച്ച് മുന്‍പോട്ടുപകുന്ന മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. 
 പാകിസ്ഥാന്റെയും ചൈനയുടെയും ഭീഷണികളൊന്നും അദ്ദേഹത്തിന്റടുത്ത് വിലപ്പോകില്ലെന്ന് മനസിലാക്കയതുകൊണ്ടാണ് ആരാജ്യങ്ങള്‍ വാലുമടക്കി കഴിയുന്നത്.

സാം നിലമ്പള്ളില്‍.

Join WhatsApp News
Oru Sanghi :-) 2022-01-08 01:31:20
Well said!. One day keralites will realize that he is a true leader.
Nirmala, CA 2022-01-08 11:39:17
ഇത്തരം ലേഖനങ്ങൾ കൂടുതൽ വീണ്ടും വീണ്ടും പബ്ലിഷ് ചെയ്യണം. ബി ജെ പി ക്കാരുടെ കൈയടി വാങ്ങാം. മറ്റൊരു ശ്രീധരൻ എന്ന് പറയാം.
NINAN MATHULLAH 2022-01-08 12:31:01
The ability of partisan writers to make a dog a cat, a coconut to a mango or to close eyes and make it dark is mind boggling. India is not the India I lived any more. People can think of only through the myopic eyes of religion and race. The curse of India is that Indian mind is bound by religion and race. Under Modi government it became worse. Separation of Church and State is a must for development. Why we don’t see the inventions and discoveries we see in western world not in India or Muslim countries. They only copy what the west invents. Because our minds are bound by religion and race and its blind faith. The ruling party is standing for a religion in India. The chief minister of a state is a yogi. If anybody questions age old blind religious thinking it becomes ‘Mathaninda’. Our children in schools can’t think independently or critically. This writer sees no problem in such things. Just as some white washed Sasikala teacher in this column, Sam also is white washing Prime-Minister Modi. It will not help the country. If a country doesn’t stand united in moving forward how can it develop? Balkanization will be the result. You visit China to see how far ahead the country is compared to India. My Hindu friend was very talkative about the superiority of ‘Bharatheeya Darsanam’ compared to western thinking. When it was going beyond limit I asked him, is there anything available in the market that we buy other than natural resources that we Indian mind developed. It includes the shirt you wear, the pencil; pen, paper, phone, medicine, cycle, car, boat, train, computer, aero plane, Internet, and you name it. He told me India invented the zero. I thought it is better if we don’t become zero if the present trend continues. Then we beg to western countries for technology. First we need to free our mind from religion and race. We couldn’t develop anything as our minds are bound by religion and race and we can’t think independently and critically. When I shared the news that Americans landed on the Moon with the day laborer Chandran, he ridiculed me for believing the news as Moon is his God. India is my country and all Indians are my brothers and sisters is the pledge we need to remember.
സുരേന്ദ്രൻ നായർ 2022-01-08 14:17:15
മതവും രാഷ്ട്രിയവും മാറ്റിവച്ചു രാഷ്ട്രതാത്പര്യം മാത്രം മുൻനിർത്തിയുള്ള ലേഖനം അഭിനന്ദനം അർഹിക്കുന്നു. അമേരിക്ക ഉൾപ്പെടെയുള്ള പരിഷ്‌കൃത രാഷ്ട്രങ്ങളിൽ ഭരിക്കുന്നവർ മതത്തെ മാറോടണക്കാറുണ്ട് പക്ഷെ മത വിവേചനമോ പ്രീണനങ്ങളോ ഉണ്ടാകാറില്ല. അതാണ് ഇന്ത്യയിലെ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു കാരണം, അത് മനസ്സിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെ വീണ്ടും കുഴിയിലാക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ വട്ടപൂജ്യമായ മാർക്സിസ്റ്റുകാരൻ കുരച്ചു കൊണ്ടേയിരിക്കുന്നു. ലേഖകൻ ഉയർത്തിക്കാട്ടിയ പൗരത്വ ബില്ലും, മൂത്തലാക് നിരോധനവും വിവാഹപ്രായ ഉയർത്തലും, ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും ലോക രാഷ്ട്രങ്ങളിൽ മോഡി നേടിയെടുത്തിരിക്കുന്ന അംഗീകാരവും രാഷ്ട്രീയ വർഗീയ തിമിരം ബാധിക്കാത്ത കണ്ണുകളിൽ അഭിമാനബോധം ഉണർത്തും എന്ന കാര്യത്തിൽ സംശയമില്ല. ശക്തമായ നേതൃത്വം മോഡിക്കുണ്ട് അതോടൊപ്പം ക്രിയാത്മകമായ പ്രതിപക്ഷവും ഇന്ത്യക്കു ആവശ്യമുണ്ട്, അതിനെ പ്രോത്സാഹിപ്പിക്കുന്ന ലേഖകന് അഭിനന്ദനങ്ങൾ
ഉമ്മച്ചൻ ഒലക്ക തടി 2022-01-08 23:49:54
ശ്രീ ശ്രീ സാം നിലം പള്ളി എഴുതുന്ന പല ആശയങ്ങളോടും എനിക്ക് യോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ പ്രാവശ്യം എഴുതിയിരിക്കുന്ന ഈ ലേഖനം ശുദ്ധ അസംബന്ധമാണ്. ഞാൻ നൂറു ശതമാനവും അഭിപ്രായത്തോട് വിയോജിക്കുന്നു. ഇത്രയും മോശപ്പെട്ട ഒരു പ്രൈംമിനിസ്റ്റർ ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. സാം നിലം പള്ളി ഒരു കൃസംഘി ആയ മാതിരി ഉണ്ട്. കർണാടകയിലെ ഉത്തരേന്ത്യയിലും പള്ളികൾ പൊളിച്ചു കളയുന്നത് നിങ്ങൾ ഒന്നും കാണുന്നില്ലേ. അമേരിക്കയിലെ സർവ്വ സെക്കുലർ സുഖം അനുഭവിക്കുന്ന ശ്രീ സുരേന്ദ്രൻ നായർ താങ്കളെ ചാടി സപ്പോർട്ട് ചെയ്യുന്നത് കണ്ടില്ലേ. ഇത്തരം പണ്ട്മെൻറ് ലിസ്റ്റ് നാടിന് ആപത്താണ്.. ഞാൻ 100% മതുള്ളയോട് യോജിക്കുന്നു. ഇന്നു നമുക്ക് അമേരിക്കയിലെ മാതിരി ഒരു സെക്യുലറിസം ഇന്ത്യയിലും ആവശ്യമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക