Image

അവയവ ദാനം നിയോഗവും കടമയുമാക്കിയ ഫാദര്‍ ചിറമേല്‍ (ടോം ജോസ്‌ തടിയംപാട്‌)

Published on 19 August, 2013
അവയവ ദാനം നിയോഗവും കടമയുമാക്കിയ ഫാദര്‍ ചിറമേല്‍   (ടോം ജോസ്‌ തടിയംപാട്‌)
ലണ്ടന്‍: അവയവ ദാനത്തിന്റെ മഹത്വവും പ്രധാന്യവും ലോകമെമ്പാടുഉള്ള ജനങ്ങളില്‍ എത്തിക്കുന്നതിനും ഇംഗ്ലണ്ടില്‍ ഉണ്ടായ ശാസ്‌ത്രിയ പുരോഗതി കണ്ടു മനസ്സിലാക്കി അത്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കൂടി പ്രയോജനപ്പെടുത്താനും വേണ്ടി യു കെയില്‍ എത്തിയ ക്രിസ്‌തുവിന്റെ ജീവിക്കുന്ന അനുയായി ഫാദര്‍ ഡേവിസ്‌ ചിറമേല്‍ ഒരുമാസത്തെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചു പോയി.

അച്ചന്‍ പോകുന്നതിനു രണ്ടു ദിവസം മുന്‍പാണ്‌ ലേഖകന്‍ മാഞ്ചെസ്റ്ററിലെ അജിമോള്‍ പ്രദീപിന്റെ വീട്ടില്‍ വച്ച്‌ അദ്ദേഹത്തെ കണ്ടു ഈ വീഡിയോ ഇന്റര്‍വ്യൂ തയാറാക്കിയത്‌. മാഞ്ചെസ്റ്റര്‍ റോയല്‍ ഇന്‍ഫമെറെറി ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റ്‌ recipient കോര്‍ഡിനേറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്ന അജിമോള്‍ പ്രദീപ്‌ ഇവിടുത്തെ ഏഷ്യന്‍ സമൂഹത്തില്‍ അവയവ ദാനം പ്രചരിപ്പിക്കുന്നതില്‍ മുമ്പന്തിയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നു. ഇവര്‍ മുന്‍കൈ എടുത്താണ്‌ അച്ഛനെ ഇവിടെ കൊണ്ട്‌ വന്നത്‌.

ഇവിടുത്തെ മലയാളികളുടെ ഇടയില്‍ അവയവ ദാനത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ വേണ്ടി കൂടി ആണ്‌ അച്ചനെ കൊണ്ടുവന്നത്‌.

വൃക്ക ദാനം ചെയ്‌തുകൊണ്ട്‌ ഈ രംഗത്ത്‌ കടന്നു വരാന്‍ ഉണ്ടായ പ്രചോദനം എന്താണ്‌ എന്ന ചോദൃത്തിനു `ഒരു പുരോഹിതന്‍ എന്നാല്‍ ജീവിതം മറ്റുള്ളവര്‍ക്ക്‌ വേണ്ടി ഉഴിഞ്ഞു വച്ച്‌ സര്‍വ്വസംഗ പരി
ത്യാഗി ആയി ജീവിക്കുക, അതിലുടെ ക്രിസ്‌തു ചെയ്‌തതു പോലെ മനുഷ്യ സമൂഹത്തിനു വേണ്ടി സ്വയം ബലിയായി തീരുകയും അതിലുടെ മറ്റു മനുഷ്യര്‍ക്കു മാതൃക നല്‍കുന്നതിനു വേണ്ടി ഉള്ളതാണ്‌ എന്റെ ജീവിതം എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അത്‌ കൊണ്ടാണ്‌ ഞാന്‍ ആ കര്‍മം ചെയ്‌തത്‌'.

ഈ പ്രവര്‍ത്തിയിലൂടെ ക്രിസ്‌തു പറഞ്ഞ സദ്‌വാര്‍ത്തയാണ്‌ ഞാന്‍ കിഡ്‌നി ദാനം ചെയ്‌ത ഗോപിനാഥനില്‍ എത്തിച്ചത്‌. ജീവിക്കാന്‍ വേണ്ടി കൊതിച്ച മനുഷ്യനില്‍ അദ്ദേഹത്തിന്‌ വേണ്ടി ഞാന്‍ കിഡ്‌നി ദാനംചെയ്യുന്നു എന്ന വാര്‍ത്ത ഒരു സംഗീതം പോലെയാണ്‌ എത്തിയത്‌. അത്‌ എന്റെ കടമയായി ഞാന്‍ കാണുന്നു. നമ്മള്‍ എല്ലാം
ത്യജിക്കുമ്പോള്‍ മാത്രം ആണ്‌ ദൈവത്തിന്റെ വെള്ളിവെളിച്ചം കാണാന്‍ കഴിയുന്നത്‌. ഭൗതികത ദൈവത്തെ മനുഷ്യനില്‍ നിന്നും മറയ്‌ക്കുന്ന കര്‍മേഘമാണ്‌. നാമെല്ലാം ഒരിക്കല്‍ മരിക്കും. അതുകൊണ്ട്‌ ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ കഴിയുന്ന നന്മ ചെയാന്‍ ശ്രമിക്കുക അതാണ്‌ ദൈവത്തിന്റെ മുന്‍പില്‍ എണ്ണപ്പെടുന്നത്‌.

ഇന്ത്യയില്‍ ഇന്നു കിഡ്‌നി ദാനത്തിന്റെ പേരില്‍ വളരെ വലിയ ചൂഷണം ആണ്‌ നടന്നു കൊണ്ടിരിക്കുന്നത്‌ ചിറ്റിലപ്പി
ള്ളി കൊച്ചൗസേഫിനെ പോലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകള്‍ മുന്‍പോട്ടു വന്നാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

അച്ചന്റെ ഇവിടുത്തെയും നാട്ടിലെയും ഒട്ടേറെ നല്ല അനുഭവങ്ങള്‍ ഇന്റര്‍വ്യൂവില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

ഇംഗ്ലീഷ്‌ സമൂഹത്തില്‍ നിന്നും നല്ല പ്രതികരണം ആണ്‌ ലഭിച്ചത്‌ എന്നും അച്ചന്‍ പറഞ്ഞു. ഇവിടെ U Kയില്‍ ഏഷ്യന്‍ സമൂഹത്തില്‍ ഒരു വര്‍ഷം രണ്ടായിരം പേര്‍ക്ക്‌ കിഡ്‌നി ആവശൃം വരുമ്പോള്‍ ലഭിക്കുന്നത്‌ വെറും പതിനഞ്ചു എണ്ണം മാത്രമാണ്‌ എന്ന്‌ അജിമോള്‍ പറഞ്ഞു.
പൊതുവേ മുസ്ലിം സമൂഹത്തില്‍ അവയവ ദാനതോട്‌ നല്ല സമീപനം അല്ല നിലനില്‍ക്കുന്നത്‌. അത്‌ ഇപ്പോള്‍ മാറി വരുന്നുണ്ട്‌ എന്നും അജിമോള്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യക്കാരുടെ കിഡ്‌നി മാത്രമേ ഏഷ്യക്കാരന്‌ യോജിക്കു എന്നുള്ളത്‌ കൊണ്ട്‌ അവയവദാനം ഒരു മഹത്‌ പ്രവര്‍ത്തിയായി കണ്ടു ഏഷ്യന്‍ വംശജര്‍ ഏറ്റെടു
ത്തില്ലെങ്കില്‍ ഭാവിയില്‍ അത്‌ പ്രത്യാഘാതം സൃഷ്ടിക്കും എന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

എനിക്ക്‌ ഈ ഭൂമിയില്‍ എന്റേതായി ഒന്നും ഇല്ല. കുറച്ച്‌ കഞ്ഞിയും പയറും മതി ജീവിക്കാന്‍. അത്‌ എവിടെ ചെന്നാലും എനിക്ക്‌ കിട്ടും. ഞാന്‍ എന്റെ ജീവിതം കൊണ്ട്‌ സമൂഹത്തിനു മാതൃക ആകാന്‍ ആണ്‌ ശ്രമിക്കുന്നത്‌. ഇവിടുത്തെ
മദ്യവിലപ്‌നയെപറ്റിയും നാട്ടിലെ മദ്യകച്ചവടത്തെ പറ്റിയും എല്ലാം ഉള്ള എന്റെ ചോദ്യങ്ങള്‍ക്ക്‌ അച്ചന്‍ മറുപടി പറഞ്ഞു. അവസാനം ഇടുക്കി സംഗമം നടത്തുന്ന ഇടുക്കി ദുരിതാശ്വാസ ഫണ്ടിന്‌ ആശംസ നേര്‍ന്നു കൊണ്ട്‌ പറഞ്ഞു, നിങ്ങള്‍ വന്ന വഴി മറക്കാതിരിക്കുന്നതു കൊണ്ടാണ്‌ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്‌.

അവയവ ദാനത്തെ
പറ്റി എന്തെങ്കിലും അറിയാന്‍ താത്‌പര്യമുള്ളവര്‍ സന്ദര്‍ശിക്കുക:
http://www.southasianorgandonor.org.uk/

താഴെ അച്ചനും ആയി നടത്തിയ വീഡിയോ ഇന്റര്‍വ്യൂ രണ്ടു പാര്‍ട്ട്‌ ആയി കൊടുത്തിരിക്കുന്നു

http://www.youtube.com/watch?v=WRtkWGqL3fY
http://www.youtube.com/watch?v=pas_neGPtgw
അവയവ ദാനം നിയോഗവും കടമയുമാക്കിയ ഫാദര്‍ ചിറമേല്‍   (ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക