Image

ക്രിസ്‌തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 14 December, 2013
ക്രിസ്‌തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
`ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടുവീണു, അവനെ നമസ്‌കരിച്ചു.നിക്ഷേപ പാത്രങ്ങളെതുറന്ന്‌, അവനുപൊന്ന്‌, മൂറ്‌, കുന്തുരുക്കം എന്നിവ കാഴ്‌ചവച്ചു.' വി.മത്തായി 2:11)

ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവം വീണ്ടും അനുസ്‌മരിക്കപ്പെടുന്നു. സ്വര്‍ഗ്ഗവും, ഭൂമിയും തമ്മില്‍ സുദിനം. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍. സ്‌നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്യപ്പെടുന്ന ഉത്സവം. ക്രുതജ്‌ഞതയും സ്‌തോത്രവും അര്‍പ്പിക്കപ്പെടേണ്ട അവസരം.

ക്രുസ്‌തുമസ്‌ ദിനത്തില്‍ കേള്‍ക്കുന്നസന്ദേശം `സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഈ മഹാസന്തോഷത്തില്‍ വര്‍ണ്ണപ്പൊലിമയൂള്ള ആഘോഷങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും നടത്തപ്പെടുന്നു. ഈ ആഘോഷങ്ങള്‍ക്കെല്ലാം ഉപരിയായി മനുഷ്യരുടെ ഹ്രുദയങ്ങളില്‍ ഉണ്ടാകുന്ന ആത്മീയാനുഭവമാണ്‌ പ്രധാനം. ടാഗോര്‍ എഴുതിയിരിക്കുന്നു `ഞാന്‍ അറിയാത്തവനെ ഞാന്‍ അന്വേഷിക്കുന്നു. അവിടന്ന്‌ എന്റെ ആത്മാവിനെ ആകര്‍ഷിക്കുന്നു. ഞാന്‍ അറിയാതെയും കാണാതേയും എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു. ഈശ്വരന്‍ ഉണ്ടെന്നുമാത്രം എനിക്കറിയാം. ഏത്‌ നാമത്തില്‍ ഞാന്‍ അദ്ദേ ഹത്തെ വിളിക്കണം. ഞാന്‍ എവിടെ അദ്ദേഹത്തെ കണ്ടെത്തും എന്റെ ഹ്രുദയം ഞാന്‍ സമര്‍പ്പിച്ച ഈശ്ര്വരനെ ഞാന്‍ എവിടെ കാണും

ഉല്‍ക്കടമായ ഈ ഹ്രുദയാഭിലാഷത്തിനുള്ള സാഫല്യമാണ്‌ ക്രുസ്‌തുമസ്സില്‍ ലഭ്യമായത്‌.ദൈവത്തിന്റെ മനുഷ്യാവതാരം. `അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ പ്രകാശം കണ്ടു.കൂരിരുട്ടിന്റെ ദേശത്ത്‌ പാര്‍ത്തിരുന്നവരുടെ മേല്‍പ്രകാശം ഉദിച്ചു. പ്രവാചക ക്രുതികളില്‍ രൂഢമൂലമായിരുന്ന പ്രതീക്ഷകള്‍ തിരുജനനത്താല്‍ സാക്ഷാത്‌ക്കരിക്കപ്പെട്ടു. ചരിത്രത്തെ നിയന്ത്രിക്കുന്നവനും നയിക്കുന്നവനുമായ ദൈവം ഭൂമിയിലേക്ക്‌ കടന്നുവന്നു.അവന്‍ ജഡമെടുത്ത്‌ ഇമ്മാനുവേല്‍ എന്ന പേരു്‌അന്വര്‍ത്ഥമാക്കികൊണ്ട്‌നമ്മുടെ ഇടയില്‍പാര്‍ത്തു. അസത്യത്തില്‍നിന്നും സത്യത്തിലേക്കും അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്കും മരണത്തില്‍നിന്നും ജീവനിലേക്കും അവന്‍ മനുഷ്യനെനയിച്ചു.

ക്രുസ്‌തുമസ്സ്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ഉയരുന്ന ചിത്രം ക്രുസ്‌മസ്സ്‌ ഫാദര്‍ എന്നുവിളിക്കപ്പെടുന്ന സാന്റക്ലോസിന്റേതാണ്‌. തടിച്ച കുടവയറും വെളുത്ത താടിയും നീണ്ട ചുവപ്പു കുപ്പായവും തലയില്‍ നീണ്ട്‌ കൂര്‍ത്ത ചുവന്ന തൊപ്പിയും മിന്നുന്ന കണ്ണുകളും ഉള്ള രൂപം. ചരിത്രത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഈ സാന്റക്ലോസ്‌ ആരായിരിക്കാം. ബൈബിള്‍ കഥകളിലും സാന്റക്ലൊസിനെപ്പറ്റി വായിക്കുന്നില്ല.

നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ബിഷപ്പായിരുന്ന നിക്കോളസ്‌ ഒരു പുണ്യപുരുഷനായിരുന്നു. ആത്മീയ നിഷ്‌ഠയിലും സുക്രുത ജീവിതത്തിലും കഴിഞ്ഞ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം സെന്റ്‌ നിക്കോളസ്സ്‌ എന്നറിയപ്പെട്ടു.

റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ അദ്ദേഹത്തെ അവരുടെ കാവല്‍പിതാവായി അംഗീകരിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വളരെയധികം ഔദാര്യപ്രവര്‍ത്തികള്‍ അനുഷ്‌ഠിച്ചിരുന്നു. ക്രിസുമസ്‌ കാലത്ത്‌ അദ്ദേഹം വന്നെത്തുമെന്നും നല്ല കുട്ടികളായിവര്‍ത്തിക്കാമെങ്കില്‍ നിങ്ങള്‍ക്കും സമ്മാനം ലഭിക്കുമെന്നും മാതാപിതാക്കള്‍ കുട്ടികളെ വിശ്വസിപ്പിച്ചിരുന്നിരിക്കാം. അത്‌ യാഥാര്‍ത്ഥ്യമെന്നുവരുത്താന്‍ മാതാപിതാക്കള്‍ തന്നെ സമ്മാനങ്ങള്‍ വാങ്ങിരഹസ്യമായി സൂക്ഷിച്ചുവച്ച്‌ ക്രുസുമസ്സ്‌ ദിനത്തില്‍ കുട്ടികള്‍ക്ക്‌ കൊടുക്കുന്ന രീതിതുടര്‍ന്നു.

ക്രുസ്സ്‌മസ്സിനോട്‌ ബന്ധപ്പെടുത്തി സാന്റക്ലോസ്‌ എന്ന കഥാപാത്രം സങ്കല്‍പ്പമാണെങ്കില്‍ പോലും, അതില്‍നിന്നും ചിലസന്മാര്‍ഗ്ഗ പാഠങ്ങള്‍ ലഭിക്കുന്നു. സമ്മാനത്തിന്റെ പ്രസക്‌തി.ദൈവം തന്റെപുത്രനെ ലോകരക്ഷകനായി സമ്മാനിച്ച കഥ.

ക്രുസ്സ്‌മസ്സ്‌ സ്‌നേഹത്തിന്റേയും പങ്കുവക്കലിന്റേയും സന്ദേശം ലോകത്തിനു നല്‍കുന്നു. വിശുദ്ധ യോഹന്നാന്‍ എഴുതിയിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. .ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം.

എല്ലാവായനക്കാര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രുസുമസ്സ്‌ ആശംസകള്‍.
ക്രിസ്‌തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)ക്രിസ്‌തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക