[മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലഡല്ഫിയയുടെ (മാപ്) 'കവിതഥ' എന്ന ഏകദിന സെമിനാറിലെ കീനോട്ട് പ്രസംഗത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.]
പ്രവാസിഭാഷാസ്‌നേഹികളുടെ കൂട്ടായ്മയെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകം ഭാഷയുടെ സ്വരരാഗമേളനത്തില്‍ പ്രസരിക്കുന്ന ഗൃഹാതുരത തന്നെ. സര്ഗ്ഗാസാഹിത്യത്തിന്റൈ അടിവേരുകളായ കവിതയും കഥയും, ചൊല്ലിയും വായിച്ചും ചര്ച്ച ചെയ്തും, ഭാഷാസ്തംഭത്തില്‍ പുതിയ ചിത്രപ്പണികള്‍ തീര്ത്തഷ ഭാവനാസമ്പന്നമായ ഒരു ദിവസമായിരുന്നു അത്. പ്രസിഡണ്ട് ശ്രീ. സാബു സക്കറിയയ്ക്കും, കവയത്രി സോയാ നായര്ക്കുംം, മറ്റു ഭാരവാഹികള്ക്കും, സംഘാടകര്ക്കും , അവതരണത്തിലും ചര്ച്ചഹയിലും പങ്കുകൊണ്ട എഴുത്തുകാര്ക്കും , സര്വ്വോതപരി, അമ്മമലയാളത്തെ മനസ്സില്‍ താലോലിക്കുന്ന എല്ലാ സഹൃദയര്ക്കും അഭിവാദനങ്ങള്‍ അര്പ്പിതച്ചുകൊണ്ട് എന്റെി പ്രസംഗം പുരോഗമിച്ചു.
മലയാളഭാഷ, അമേരിക്കന്‍ മലയാളികള്ക്ക് താല്പ്പര്യമുള്ള മറ്റു വിഷയങ്ങള്‍ എന്നിവ ഈ പ്രഭാഷണത്തിന്റെമ ഫോര്‍മാറ്റ് തീര്ത്തു : പ്രൊഫെസ്സോറിയല്‍, പ്രൊഫെഷണല്‍, പൊളിറ്റിക്കല്‍, ആര്ട്ടിസ്റ്റിക്ക് എന്നീ വിഭാഗങ്ങള്‍ ഇടതിങ്ങിയ ഒരു സമ്മിശ്ര 'പോട്ട്പുരി.' ഭാഷയുടെ ജനനം, വളര്ച്ചങ, മരണം എന്നീ ഘട്ടങ്ങള്ക്കു പുറമെ ഭാഷയുടെ നിലനില്പ്പിഷനെ വെല്ലുവിളിക്കുന്ന പല ഘടകങ്ങളും വിഷയീഭവിച്ചു.
ഓര്‍മ്മ ഉദ്ധരണിയാകുമ്പോള്‍
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം ആസാദിനോട്, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വെച്ച്, അദ്ദേഹം ഹൂവര്‍ മെഡല്‍ സ്വീകരിച്ചതിനു ശേഷം നടന്ന ചോദ്യോത്തര വേളയില്‍, ഒരാള്‍ ഏകദേശം ഇങ്ങനെ ചോദിച്ചു:
'ഒരു പ്രവാസി പ്രവാസദേശത്തോടോ ജന്മഭൂമിയോടോ കൂറു പുലര്‌ത്തേ ണ്ടത്?'
ക്രിസ്തുവിനെ കുരുക്കാനുള്ള പരീസ്യരുടെ ചോദ്യത്തിനു ചുട്ട മറുപടി കൊടുത്തതോര്ത്തുരകൊണ്ടോ എന്തോ അദ്ദേഹം ഏകദേശം ഇപ്രകാരം പറഞ്ഞു: 'നാം ഏതു ദേശത്തെ പൌരത്വം ആശ്ലേഷിക്കുന്നുവോ, പ്രാഥമികമായും, ആ ദേശത്തോടാണ് വിധേയത്വം പുലര്‌ത്തേ ണ്ടത്.'
ഒരു കയ്യും കാലും കണ്ണും ജന്മദേശത്തും മറു കയ്യും കാലും കണ്ണും അമേരിക്കയിലും ഇട്ടും നട്ടും ഇരിക്കുന്ന പ്രവാസിയെ ധര്മ്മ സങ്കടത്തില്‍ ആഴ്ത്തുന്ന ഒരു മില്യന്‍ ഡോളര്‍ ചോദ്യം തെന്നെയാണിത് — ഇന്നുമെന്നും!
നഷ്ടപ്പെട്ടതിനെക്കുറിച്ച്വിലപിക്കുന്ന പ്രകൃതമാണ് മനുഷ്യരുടേത്. പടര്ന്നാഴ്ന്നിറങ്ങിയ വേരുകള്‍ പറിച്ച്, സ്വായത്തമാക്കിയ ഭാഷയും വേഷവും ഭക്ഷണവും ഉപേക്ഷിച്ച്, വിദേശത്ത് വിവിധ കാരണങ്ങളാല്‍ കുടിയേറിയ മലയാളിയും വ്യത്യസ്തനല്ല. അമേരിക്കയില്‍ കുടിയേറിയിട്ടുള്ള 3.3 മില്യന്‍ ഇന്ത്യാക്കാരില്‍ നല്ലൊരു ശതമാനം മലയാളികളുമുണ്ടല്ലോ. സ്വതന്ത്രഭൂവായ അമേരിക്കയില്‍ തമ്പടിച്ച മലയാളിക്ക് മറ്റു രാജ്യങ്ങളിലെ പ്രവാസിമലയാളികള്ക്കു ള്ളതിനൊപ്പമോ ഏറെയോ ഭാഷാസ്‌നേഹം കാണപ്പെടുന്നു.സാഹിത്യ പ്രവര്ത്താനങ്ങളിലൂടെയും ഭാഷയ്‌ക്കൊരു ഡോളര്‍ പോരാഞ്ഞ് ഒരു പിടി ഡോളറിലൂടെയും കൈരളീസേവ ചെയ്യുന്നു. ഈ സ്‌നേഹം, പ്രവാസം വരുത്തിയ നഷ്ടബോധത്തിന്റെയ പ്രതിസ്ഫുരണം മാത്രമാണോ, വാസ്തവികത പുണരുന്നതാണോ എന്ന് ഭാഗികമായെങ്കിലുമായി പരിശോധിക്കലും ഈ ലേഖനത്തിന്റെ ഉള്ളടക്കമാകും.
1
'കവിതഥ': കവിതയും കഥയും
കവിതഥയെ വ്യാഖ്യാനിച്ച് സമയം കളയുന്നില്ല.
ഭാവനാപൂര്ണ്ണ മായ ഒരു സങ്കലനമാണിത് എന്ന് പറഞ്ഞു വെക്കയ്‌ട്ടെ: കവിതഥ = (കവിത + കഥ) അല്ലെങ്കില്‍ കവിത/കഥ എന്നതിനെ, നിലവിലുള്ള സന്ധി നിയമങ്ങള്ക്ക്പ്പുറം വിഗ്രഹിച്ചു സമാസിക്കേണ്ട വ്യാഖ്യാനം. നവീനത സൃഷ്ടിക്കുന്ന കവിഹൃദയത്തില്‍ നിന്നേ ഇത്തരം പുതുമപ്പദം പൂത്തുവിരിയൂ.
അതിനെ കവിതാവിതയെന്നും കഥാവിതയെന്നും ഞാന്‍ ഭാഷാന്തരീകരണം നടത്തട്ടെ. ഇവിടെ കവിതയും കഥയും എന്നര്ത്ഥംയ. ആധുനിക സര്ഗ്ഗ്‌സാഹിത്യത്തിലെ രണ്ടു നെടുംതൂണുകള്‍. കഥയില്‍ കവിതയുണ്ട്; കവിതയില്‍ കഥയും.
കഥ ഇതാണ്: സ്വരങ്ങളും വ്യഞ്ജനങ്ങളും വില്ക്കു ന്ന ഒരു പല വ്യഞ്ജനക്കടയില്‍ നിന്നും അമ്പത്തൊന്നിലേറെ കൂട്ടങ്ങള്‍ വാങ്ങി, തലയിലെ പരീക്ഷണക്കുഴലില്‍ ഇട്ട് അറ്റമില്ലാത്ത ചേരുവ നിര്മ്മി്ക്കുന്ന കര്മ്മംര. അതിന്റെക ഉല്പ്പ്ന്നമാണ് പദങ്ങള്‍. ആധുനിക രീതിയില്‍ മരുന്നുകള്‍ കണ്ടെത്തുന്നതും ഏതാണ്ടിതേപ്പോലെ. ടെസ്റ്റ് ട്യൂബില്‍ പദാര്ത്ഥ ങ്ങള്‍ കലര്ത്തി രാസവസ്തുക്കള്‍ ഉണ്ടാക്കി അവയുടെ ഔഷധവീര്യം നിര്ണ്ണതയിക്കുന്ന കൊമ്പിനാറ്റോറിയല്‍ രീതി.
ഇതേ കൊമ്പിനാറ്റോറിയല്‍ രീതി തന്നെ ഭാഷയും പ്രകൃതിയുടെ തലച്ചോറിലൂടെ അനുവര്ത്തിോച്ചിരിക്കുന്നു. ആശയദൃശ്യങ്ങള്ക്കു പകരം നില്ക്കാ ന്‍ വാഗ്ബിംബങ്ങള്‍. പ്രപഞ്ചത്തെ തര്ജ്ജ്മ ചെയ്ത് ലിഖിതമാക്കുന്നു അഥവാ വരമൊഴിയാക്കുന്നു. നിത്യജീവിത വ്യവഹാരരൂപമായ ഗദ്യം അങ്ങിനെ കഥ പറയാനുള്ള ഇഷ്ടഭാഷയായി.
കവിതയുടെപിറവി അതിനും മുമ്പേ ഏതാണ്ടിങ്ങനെ: പഞ്ചേന്ദ്രീയങ്ങള്‍ അറിഞ്ഞ അറിവ് ശേഖരിച്ചു സൂക്ഷിക്കാനും തലമുറകള്ക്കുു കൈമാറാനും വാമൊഴി മാത്രം കൈമുതലുള്ളപ്പോള്‍, താളത്തിലും ഈണത്തിലും പദ്യമാക്കി വാക്കുകളെ വായ്പ്പാട്ടായി ചൊല്ലാനേ അല്ലെങ്കില്‍ പാടാനേ നിര്വ്വാ ഹമുള്ളൂ. ആ രൂപമാണ് പിന്നീട് കവിതയായും അമൂര്‌ത്തേമായ ആശയങ്ങളുടെ വെളിപാടായും ഉയിര്‌ക്കൊ ണ്ടത്. അത് വാലിനെ വിഴുങ്ങുന്ന തലയുള്ള, വൃത്തമുള്ള പാമ്പായി. പിന്നീട്, വൃത്തശല്ക്കം പൊഴിച്ച് ആധുനിക കവിതയുമായി.
2
കേട്ടുപഠിക്കുന്ന കുട്ടികളുടെ ഭാഷ
ജനനം ഒരു ആകസ്മികതയാണ്. ആര്ക്കും അവനവന്റെന ജന്മത്തില്‍ നിയന്ത്രണമില്ല. മനുഷ്യന് ഒരു പരിധിവരെ ജനനത്തെ, അതു വഴി ജനത്തെ, നിയന്ത്രിക്കാം. ടെസ്റ്റ്റ്റിയൂബ് ശിശുവിനെ സൃഷ്ടിക്കാം. മൂന്നു പേരുടെ ജനതികാംശങ്ങള്‍ ചേര്ത്ത് ശിശുവിനെ നവജാതനാക്കാം. എങ്കിലും ജനിക്കുന്ന വ്യക്തിക്ക് തന്റെട ജനനത്തില്‍ യാതൊരു നിയന്ത്രണവുമില്ല.
ജനനത്തോടെ,സ്വതസ്സിദ്ധമായി ലഭിച്ച ശക്തിയോടെയും പരിമിതിയോടെയും നാം അമ്മയുടെ മറുപിള്ള മുറിഞ്ഞ് തന്പി്ള്ളയാകുന്നു. അമ്മയുടെ ഭാവവും രൂപവും ചേഷ്ടയും ഒപ്പിയെടുത്ത് അനുകരിക്കുന്നു. ഒപ്പം അമ്മയുടെ ഭാഷയും, ശൈലിയും. അങ്ങിനെ മലയാളം എന്റെം മാതൃഭാഷയായി — നിങ്ങളുടെയും! സ്വതേയുള്ള ഈ അനന്തരാവകാശ പകര്പ്പില്‍ നിന്നും ആര്ക്കും മോചനമില്ല. നമ്മുടെ ഭാഷയെ തള്ളിപ്പറയാതെ ഉള്‍ക്കൊള്ളുക മാത്രമേ കരണീയമായുള്ളു.
അമ്മമലയാളത്തെ നാം എല്ലായ്‌പ്പോഴും ആശ്ലേഷിക്കുന്നു. ചോറും ചാറും പോലെ അതിന്റൈ സ്വാംശീകരണം ആസ്വദിക്കുന്നു.
മാതൃഭാഷ നാം കേട്ടു പഠിക്കുന്നതാണെന്നു പറയാറുണ്ട്. പക്ഷേ, അത് എങ്ങിനെ,നാലു വയസ്സിനുള്ളില്‍ തലയില്‍ ശേഖരിച്ച് തെറ്റു കൂടാതെ പറയാറാകുന്നു? കഴിഞ്ഞ വര്ഷ്‌ത്തെ ഒരു ഓസ്‌കാര്‍ ചിത്രമായ, 'സ്റ്റില്‍ ആലിസ്' നമുക്ക് ഒരു പാഠം തരുന്നുണ്ട്. അതിലെ നായികനടിയായ ആലിസിന് (ജുലിയാനി മൂര്‍ ഏറ്റവും നല്ല നടിക്കുള്ള ഓസ്‌ക്കാര്‍) അല്‌ഷെനയ്‌മെഴ്‌സ് രോഗം ബാധിക്കുന്നുണ്ട്. ചിത്രത്തിലെ ആലിസ് കൊളംബിയായിലെ ലിംഗ്വിസ്റ്റിക് പ്രൊഫസ്സറാണ്. അവര്‍ യു. സി. എല്‍. എ. യില്‍ ലെക്ചര്‍ കൊടുക്കുമ്പോള്‍, കുട്ടികള്‍ ഭാഷ താനേ കേട്ടുപഠിക്കുന്നതിനെക്കുറിച്ചുള്ള ഡാര്വി!ന്റെക ഗവേഷണം പരാമര്ശിക്കുന്നുണ്ട്. ചിത്രത്തിലെ ആലീസും ഭാഷാഗവേഷകയാണ്.
അങ്ങനെ നാം അമ്മയുടെ ഭാഷ പഠിച്ചെടുത്തു.*