ന്യൂയോര്‍ക്ക്: താഴേക്കു പതിക്കുന്ന ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5 ബി സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ വീഴുമെന്നാണ് കരുതുന്നത്
'ആരെയും ഉപദ്രവിക്കാത്ത ഒരിടത്ത് -സമുദ്രത്തില്‍, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെവിടെങ്കിലും- അത് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
ലോംഗ് മാര്‍ച്ച് 5 ബി ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമല്ലെന്നാണ് അനുമാനം.
സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് റോക്കറ്റിന്റെ പതനം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്