Image

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

Published on 17 September, 2021
മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

'വംശനാശം' എന്നതുകൊണ്ട് ഒരു സമൂഹത്തിന്റെ ഇല്ലാതാകലല്ല ഉദ്ദേശിച്ചത്; ഒരു സംസ്‌ക്കാരത്തിന്റെ, അഥവാ ഭാഷയുടെ ഇല്ലാതാകലാണ്. മലയാളഭാഷ സംസാരിക്കുന്ന മലയാളികളും അവരുടെ സംസ്‌ക്കാരവും ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നത് ഞെട്ടിക്കുന്ന സത്യമാണ്. ആ വിഷയത്തെപ്പറ്റി ചര്‍ച്ച അനിവാര്യമാണെന്നു തോന്നുന്നു.

    പാലായിലെ അച്ചന്‍മാര്‍, ഓരോ കുടുംബത്തിലേയും കുട്ടികളുടെ എണ്ണം കൂട്ടാന്‍ ആഹ്വാനം ചെയ്തത് മതപരമായ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നെങ്കിലും അത് മലയാളികളുടെ ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വഴിതെളിച്ചു എന്നതില്‍ സന്ദേഹമില്ല. കേരളത്തിലെ മൂന്നു പ്രബലമതങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു, അച്ചന്‍മാരുടെ ആഹ്വാനം. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഫെര്‍ട്ടിലിറ്റി നിരക്കില്‍ മുസ്ലീം സമുദായത്തേക്കാള്‍ താഴെയാണെന്നു പറയുമ്പോഴും അവരുടെ നിരക്കും മൂന്നില്‍ (3.00) താഴെയാണെന്ന കാര്യം മറക്കരുത്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നിരക്ക് രണ്ടില്‍ താഴെയാണ്. ഒരു സമുദായം, അല്ലെങ്കില്‍ ഒരു സംസ്‌ക്കാരം നിലനില്‍ക്കണമെങ്കില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 2.10 ആണ്. അതുകൊണ്ട്, ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മലയാളികളുടെ സംസ്‌ക്കാരവും ഭാഷയും നിലനിര്‍ത്തുന്നത് മുസ്ലീം വിഭാഗക്കാര്‍ മാത്രമാണ്! അതും സമീപഭാവിയില്‍ താഴേക്കു പോകാനാണു സാധ്യത. വിവരവും വിദ്യാഭ്യാസവും കൂടുമ്പോള്‍ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതാണിത്. ഉദാഹരണത്തിന് യോറോപ്പിലേക്കു നോക്കിയാല്‍ മതി. കേരളത്തിനു പുറത്ത് എന്തുകൊണ്ട് ഇങ്ങനെയൊരവസ്ഥ നിലനില്‍ക്കുന്നില്ല എന്നു ചിന്തിക്കുക.

    കത്തോലിക്കരുടെ എണ്ണം കുറയുന്നതിനു കാരണം അതു മാത്രമല്ല. കുടിയേറ്റം (migration) ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തുന്നത് പ്രസ്തുതവിഭാഗത്തില്‍പ്പെട്ടവരാണ്. അങ്ങനെ പലായനം ചെയ്യുന്നവര്‍ ഒരിക്കലും തിരിച്ചുവരുന്നില്ല എന്നതൊരു വസ്തുതയാണ്. കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്കു പോവുകയും അവിടെ പഠിക്കുകയും ചെയ്യണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. അതിനു സാമ്പത്തികമോ അല്ലാത്തതോ ആയ പല കാരണങ്ങളുണ്ടാകാം. അവയെക്കുറിച്ചു തല്‍ക്കാലം പരാമര്‍ശിക്കുന്നില്ല.

    ഒരാള്‍ കുടിയേറിപ്പോകുമ്പോള്‍ പിന്നാലെ അതേ കുടുംബത്തിലെ പത്തുപേരെങ്കിലും കേരളത്തില്‍നിന്നു കടക്കുന്നു. അങ്ങനെ കുടുംബത്തിലുള്ളവര്‍തന്നെ ഇത്തരം കുടിയേറ്റങ്ങളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്നതാണു സത്യം. ഞാന്‍ അമേരിക്കയിലേക്കു വന്നതുകൊണ്ടു മാത്രം എന്റെ കുടുംബത്തില്‍നിന്നു പതിനഞ്ചുപേരില്‍ക്കൂടുല്‍ നാടുവിട്ടെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല. ഇതൊന്നും മനഃപൂര്‍വ്വം സംഭവിക്കുന്നതല്ല. മക്കളുടെ ഭാവിയും സാമ്പത്തികഭദ്രതയും ഉറപ്പു വരുത്തണമെങ്കില്‍ അമേരിക്കയിലേക്കോ മറ്റു വികസിതരാജ്യങ്ങളിലേക്കോ പോകണമെന്നാഗ്രഹിക്കുന്നവരാണ് പല മാതാപിതാക്കളും. അത്തരം ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് ഞാനുള്‍പ്പെടുന്ന വിദേശമലയാളികള്‍. അങ്ങനെ എത്രയോ കുടുംബങ്ങളില്‍നിന്ന് എത്രയോ പേര്‍ വരുന്നു!

    കഴിഞ്ഞ ഇരുപതു വര്‍ഷമായി അമേരിക്കയിലെ ഹിന്ദുക്കളുടെ കുടിയേറ്റവും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. അമേരിക്കയിലേക്കു വരുന്നതു ജോലിക്കായാണെങ്കിലും അവരില്‍ തൊണ്ണൂറു ശതമാനവും തിരിച്ചുപോകുന്നില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയും യൂറോപ്പുമൊക്കെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അവരോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല. അവര്‍ക്കു ജോലിക്കാര്‍ വേണം. വര്‍ഷംതോറും താഴ്ന്നുപോകുന്ന ജനസംഖ്യാനിരക്കിനു പരിഹാരം വേണം. നമ്മള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടംകൊണ്ടല്ലെന്നറിയാമല്ലോ!

    ക്രിസ്ത്യാനികളുടെ ആദ്യത്തെ യൂറോപ്യന്‍ കുടിയേറ്റം തുടങ്ങിവച്ചത് കത്തോലിക്കാ പുരോഹിതന്‍മാര്‍തന്നെയാണ്. ആദ്യം, നഴ്‌സിംഗ് പഠിച്ച പെണ്‍കുട്ടികളെ ജര്‍മനിയിലേക്കാണ് അവര്‍ കൊണ്ടുപോയത്. അവിടെനിന്നാണ് അമേരിക്കന്‍കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. ഇനിയിപ്പോള്‍ പാലാ പിതാവല്ല, പോപ്പ് നേരിട്ടവതരിച്ച് കൂടുതല്‍ കുട്ടികളാകാമെന്ന് ആഹ്വാനം ചെയ്താലും ആരും അനുസരിക്കാന്‍ പോകുന്നില്ല.

    കാലക്രമത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപകമായ കുടിയേറ്റമുണ്ടായെങ്കിലും അവരാരും മലയാളം മറന്നില്ലെന്നു മാത്രമല്ല, മാതൃരാജ്യത്തേക്കു തിരിച്ചുവരുന്നുമുണ്ട്. പക്ഷേ അവരുടെയും മക്കള്‍ പോകാനാഗ്രഹിക്കുന്നത് അമേരിക്കയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കുമാണ്!

    ബംഗാളികളുടെ കുടിയേറ്റമില്ലായിരുന്നെങ്കില്‍ കേരളത്തിലെ പോപ്പുലേഷന്‍നിരക്ക് മൈനസ് ആകുമായിരുന്നു. അതുകൊണ്ട്, ആര് എന്തൊക്കെപ്പറഞ്ഞാലും മലപ്പുറത്തുകാരാണ് മലയാളികള്‍ അന്യംനിന്നുപോകാതിരിക്കാന്‍ സഹായിക്കുന്ന ഒരേയൊരു നാട്ടുകാര്‍. അവരും കൂടുതല്‍ വിദ്യാഭ്യാസമാര്‍ജ്ജിക്കുന്തോറും മറ്റു സമുദായക്കാരുടെ പാത പിന്തുടരാനാണു സാധ്യത.

    ഇനി പറയാന്‍ പോകുന്നത് വരാനിരിക്കുന്ന വംശനാശത്തെപ്പറ്റിയാണ്. ഞാന്‍ ആദ്യം പറഞ്ഞതുപോലെ, ഏതു ഭാഷയും സംസ്‌ക്കാരവും നിലനില്‍ക്കണമെങ്കില്‍ ഒരു കുടുംബത്തില്‍ കുറഞ്ഞത് രണ്ടിനു മുകളില്‍ കുട്ടികളുണ്ടാകണം. ബ്രിട്ടണിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ജാതിയും മതവും വര്‍ഗ്ഗവും നോക്കാതെ ഓരോ കുട്ടിയെ വളര്‍ത്തുന്നതിനും സര്‍ക്കാര്‍ മാസംതോറും നല്ലൊരു തുക പ്രോത്സാഹനമായി കൊടുക്കാറുണ്ട്. അത് ആ രാജ്യങ്ങളിലെ ജനനനിരക്ക് രണ്ടില്‍ താഴെയായതുകൊണ്ടു മാത്രമാണ്. അമേരിക്കയില്‍ കുടിയേറ്റക്കാരുടെ ബാഹുല്യമാണ് ഈ കുറവു പരിഹരിക്കുന്നത്.

    കേരളത്തില്‍, ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്ങനെ ജനസംഖ്യാശോഷണം സംഭവിക്കുന്നില്ല. അല്ലെങ്കില്‍, കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റം ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നതുകൊണ്ട് തല്‍ക്കാലം നമ്മളതറിയുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാല്‍ അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ മലയാളികള്‍ എന്ന വര്‍ഗ്ഗം വിരലിലെണ്ണാവുന്നവരായി മാറുമെന്നതില്‍ സംശയമില്ല. അതു പരിഹരിക്കാനുള്ള ഏകമാര്‍ഗ്ഗം, കുടിയേറ്റക്കാരായ അന്യസംസ്ഥാനക്കാരുടെ മക്കളെ നിര്‍ബ്ബന്ധമായും മലയാളം പഠിപ്പിക്കുക എന്നതു മാത്രമാണ്! അവരും പഠിച്ചുകഴിയുമ്പോള്‍ നാടുവിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് ഇതൊരു ശാശ്വതപരിഹാരമല്ലെങ്കിലും തല്‍ക്കാലം ആശ്വാസിക്കാമെന്നു കരുതാം! ഇനി, ഇതരസംസ്ഥാനത്തൊഴിലാളികള്‍ തിരിച്ചുപോയാല്‍, സമീപഭാവിയില്‍ത്തന്നെ കേരളത്തിലും ഓരോ കുട്ടിക്കും സര്‍ക്കാര്‍തന്നെ സഹായവാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കേണ്ടിവരും എന്നതില്‍ സംശയമില്ല. മറ്റു പല ഉദ്ദേശ്യങ്ങളോടുകൂടിയാണെങ്കിലും കത്തോലിക്കാസഭയ്ക്ക് അതു കുറച്ചു നേരത്തേ പറയേണ്ടിവന്നു എന്നു മാത്രം!

    Nature has its own way to control everything എന്ന പ്രസ്താവം ശരിയാണ്. ലോകത്തു ജനസംഖ്യാവിസ്‌ഫോടനമുണ്ടാകുമെന്നും വിശപ്പുകൊണ്ട് മനുഷ്യന്‍ മനുഷ്യനെ ഭക്ഷിക്കുന്ന കാലമുണ്ടാകുമെന്നുമൊക്കെ അമ്പതുകൊല്ലം മുമ്പ് പല പ്രമുഖരും പ്രവചിച്ചതു തെറ്റായിരുന്നെന്ന് ഇന്നു നമുക്കറിയാം. ജനസംഖ്യയെ നിയമങ്ങള്‍കൊണ്ടു നിയന്ത്രിച്ച ചൈനപോലും ഇപ്പോള്‍ മാറിച്ചിന്തിച്ചുതുടങ്ങി. ഇങ്ങനെ പോയാല്‍, പല രാജ്യങ്ങളിലും ജനസംഖ്യ ഗണ്യമായി കുറയുമെന്നതുറപ്പാണ്.

    വിദേശരാജ്യങ്ങളില്‍ പോകുന്ന മലയാളികളുടെ കുട്ടികള്‍ മലയാളം പറയുന്നില്ലെന്നു മാത്രമല്ല, മലയാളികളെ കല്ല്യാണം കഴിക്കുന്നുമില്ല എന്നത് അപ്രിയസത്യമാണ്. അങ്ങനെ, കുടിയേറ്റക്കാരുടെ മക്കളാരും മലയാളം പഠിക്കുന്നില്ല എന്നതും മലയാളികളുടെ വംശനാശത്തിനു കാരണമാകും.

   

Join WhatsApp News
രാജൻ ജോർജ്ജ് 2021-09-17 21:08:50
പണ്ട് കാലങ്ങളിൽ സൈലന്റ് വാലിയിൽ മാത്രം കണ്ടുവന്നിരുന്ന അന്യം നിന്നുപോയ സിംഹവാലൻ കുരങ്ങുകൾക്ക് സമമാകും നമ്മൾ എന്ന് അല്ലെ കവി ഉദ്ദേശിച്ചത്
szachariah 2021-09-18 16:25:54
Just talking about our second generation here , shouldn’t we be proud of the fact that most of our second generation have grown up to be better human beings than ourselves without all our biases even if they may not be speaking our mother tongue?
മുറൈ മാമൻ 2021-09-18 17:40:01
മുറൈ മാമൻ' : തെക്കൻ തമിഴ് നാട്ടിൽ, രാജപാളയം, കോവിൽപട്ടി, ശങ്കരൻ കോവിൽ, ശ്രീവൈകുണ്ടം എന്നീ പ്രദേശങ്ങളിൽ, പണ്ടെങ്ങോ ആന്ധ്രയിൽ നിന്നും തമിഴ് നാട്ടിൽ വന്ന് അഭയം പ്രാപിച്ച തെലുങ്ക് സംസാരിക്കുന്ന ' 'രാജൂസ്' എന്നറിയപ്പെടുന്ന ഒരു ഗോത്രവിഭാഗമുണ്ട്. അവർക്ക് പ്രായം പ്രശ്നമല്ല. മുറച്ചെക്കന് മാത്രമേ പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കൂ. പെണ്ണിന് 25 വയസ്സാണെങ്കിൽ പയ്യന് ചിലപ്പോൾ ഏഴു വയസ്സായിരിക്കും. മറ്റ് ചിലപ്പോൾ പെണ്ണിന് 12 വയസ്സാണെങ്കിൽ പൈയ്യന് 75 വയസ്സാകാം. നാക്കീരൻ എന്ന തമിഴ് വരികയിൽ ഫോട്ടോകാൽ സഹിതം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ ഞാൻ കാണുകയുണ്ടായി. ഏഴു വയസ്സുകാരന്റെ 23 വയസ്സുള്ള ഭാര്യ പ്രസവിച്ചു. ഭർത്താവിനോട് അതിനെപ്പറ്റി ലേഖകൻ ചോദിച്ചപ്പോൾ അ പയ്യൻ പറഞ്ഞത് തന്റെ അച്ഛനോട് ചെന്ന് ചോദിക്കാൻ. Naradhan
G. Puthenkurish 2021-09-18 18:04:04
വംശ നാശത്തെ കുറിച്ച് തമ്പി ആന്റണി എഴുതിയ ലേഖനം ചിന്തോദ്ദീപകമാണ് . എന്നാൽ അത് മലയാളിയിൽ മാത്രം ഒതുക്കി നിറുത്താതെ ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്റ വിശാലതയും കൂടി കണക്കിൽ എടുത്തവേണംമായിരുന്നു എന്നാണ് എന്റെ ചിന്ത . ഇന്നത്തെ ലോകത്തിന്റെ ജനസംഖ്യ എന്നു പറയുന്നത് 7.8 ബില്യൺ ആണ് . ഇതിൽ മലയാളികൾ 35 .5 മില്യൺ വരും. അതിൽ ജാതി വർഗ്ഗ വർണ്ണങ്ങൾ കൊണ്ട് വീണ്ടും അത് ദുര്ബലമാക്കപെട്ടിരിക്കുന്നു മലയാളിക്ക് മാത്രമല്ല കറുത്തവർക്കും , വെളുത്തവർക്കും, എന്ന് വേണ്ട ഒരുത്തർക്കും ഒറ്റക്ക് നില്ക്കാൻ കഴിയാത്ത വണ്ണം ലോകത്തിന്റെ ജനസംഖ്യയും അതിലെ വിഘടനങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അതിനനുസരിച്ച് ഇവരെ പോറ്റി പുലർത്താൻ തക്കവണ്ണം ആഹാര സാധനങ്ങൾ ഉൽപ്പാതി ക്കപ്പെടുന്നുണ്ടോ? ലോകത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവർ 750 മില്ലിയണ് അടുത്തു വരുമെന്നാണ് കണക്ക് . അതായത് 1.9 ഡോളർ കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവരാണവർ . ലോകത്തിൽ ബില്ലിയൻ വരെ ജനങ്ങളെ പോറ്റിപുലർത്താനുള്ള ആഹാര സാധനങ്ങൾ ഉണ്ട്. ഇവിടെ മാൽത്തൂഷൻ തിയറിയിൽ പറഞ്ഞിരിക്കുന്നതുപോലെ ജനസംഖ്യ വർദ്ധനവിലും ആഹാര സാധനങ്ങളുടെ ഉൽപ്പാദന അനുപാതത്തിൽ നിന്നുണ്ടാകുന്ന ദാരിദ്ര്യം, രോഗം എന്നിവയിൽ നിന്നല്ല വംശ നാശം ഉണ്ടാകുന്നത്. നേരെമറിച്ചു മനുഷ്യർ മനുഷ്യരെ ഭയക്കുന്നതുകൊണ്ടാണ് എന്നാണ് എന്റെ ചിന്ത . മതവും രാഷ്ട്രീയവും സാധാരണ മനസുകളിൽ ഭയം കുത്തി നിറച്ചു വെറുപ്പും വിദ്വേഷവും കുത്തി നിറച്ച് തമ്മിത്തല്ലിക്കുകയാണ് . പ്രശ്ങ്ങളുടെ പരിഹാരം കണ്ടെത്തണ്ടതിന് പകരം അതിന്റെ ഭാഗം ആക്കി മാറ്റുകയാണ് . ലോകത്തിൽ 1.9 ബില്ലിയൺ മുസ്ലീങ്ങളും , 2.5 ബില്ലിയൺ ക്രിസ്ത്യാനികളും 1.35 ഹിന്ദുക്കളും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് . ആകയുള്ള യഹൂദർ 13 മില്ലിയനും. ഇതിൽ അങ്ങോട്ടും ഇങ്ങോട്ടും കണ്ണിന് കാണാൻ കഴിയാത്തവർ മുസ്ലിം , ഹിന്ദു ക്രിസ്ത്യൻസാണ് . അതിൽ മേൽപ്പറഞ്ഞിരിക്കുന്ന കണക്കുകളിൽപ്പെട്ട ജനങ്ങൾ മുഴുവനും ഇല്ലയെന്ന സത്യം എന്നെപ്പോലെ നിങ്ങൾക്കും അറിയാം . മേൽപ്പറഞ്ഞവരിൽ തന്നെ പല ഉപവിഭാഗങ്ങളും ഉണ്ട് . മുസ്ലിമിലും ക്രിസ്ത്യാനികളിലും ഹിന്ദുവിലും യഹൂദരിലും ഒരു നായിക്ക് വേറൊരു നായിനെ കാണാൻ കഴിയാത്തതുപോലെ ഉള്ളവരുണ്ട് . മേല്പറഞ്ഞവർക്കാർക്കും അവരുടെ തന്നെ ഉൾപ്പിരിവുകൊണ്ട് ലോകത്തെ കീഴടക്കി ഭരിക്കാനാവില്ല. ഭരണവും ആയുധവും കയ്യിൽ ഉള്ളടത്തോളം കാലം യുദ്ധങ്ങൾ ഉണ്ടാവും അതിൽ ആയുധം കയ്യിൽ ഇല്ലാത്തവർ ചത്തൊടുങ്ങും . അതിൽ മലയാളി ഉണ്ടാവും മുസ്‌ലിംസ് ഉണ്ടാവും ക്രിസ്താനിയുണ്ടാവും . വിഘടിച്ചു ഭരിക്കുക എന്ന പഴയ മാർഗ്ഗം മതവും രാഷ്ട്രീയവും ഇന്നും തുടരുന്നു . അതിന് അവർ നിരന്തരം ഭയം കുത്തി വച്ചുകൊണ്ടിരിക്കും. അതിന്റെ ചുഴികളിൽ വീഴുന്നവർ നശിക്കും . അതല്ലാതെ വംശ നാശം സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല . കാരണം മനുഷ്യർ ഞണ്ടിന്റെ സ്വഭാവം ഉള്ള സെപ്പിയൻസാണ് . തേളിന്റെയും പുഴുവവിന്റേയും പഴുതാരയുടെയും പാമ്പിന്റെയും കടന്നിലിന്റെയും ഒക്കെ വിഷം ഉള്ളിൽ ഒതുക്കി നടക്കുന്ന സംസ്ക്കാര സമ്പന്നർ എന്ന് നടിക്കുന്ന വിഷവിത്തുകൾ. നിങ്ങളുടെ ശത്രു എന്റെ സുഹൃത്താണ് അത് അധിജീവനത്തിന്റ ഒരു തത്വം ആയിരിക്കുന്നിടത്തോളം കാലം വംശനാശം ഒന്നും സംഭവിക്കില്ല . ഇത് സീരിയൽപോലെ തുടർന്നു കൊണ്ടേയിരിക്കും .
Dheepthy Mohan Nair 2021-09-18 18:08:24
CIA Director Warned Of a ‘Right-Wing Coup’ As Trump Descended Into Madness After Losing To Biden. ഇന്ന് ട്രംപിനെ പുകഴ്‌ത്താൻ ലക്ഷങ്ങൾ വാഷിങ്ടൺ ഡി സിയിൽ വരും എന്നുള്ള റാലിയിൽ നമ്മുടെ ജേക്കബ്, ബൂബി, ജോൺ, ടോം എന്നിവരെകൂട്ടി 200 ൽ താഴെയുള്ള ട്രംപ്ലിക്ക്നസ്സ് കൂട്ടം കൂടി.
CID Moosa 2021-09-18 19:16:58
The ‘ Vamsha Naasham’ is for Trumplicans . They are dying. One other meeting they were expecting 10, 000 and 300 showed up. john and Bobby wasted their money. It is time to expel them from emalayalee because they both are part of misinformation and misguiding readers with there big lies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക